ADVERTISEMENT
തിരുവനന്തപുരം∙ നിരത്തുകളിലൂടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കാനായി സേവനദാതാക്കളിൽ നിന്നു കിലോമീറ്ററിന് 75,000 രൂപ എന്ന നിരക്കിൽ ഈടാക്കുന്ന തുക കെ–ഫോൺ പദ്ധതിക്ക് ബാധകമാകില്ല. സംസ്ഥാനത്ത് ഏതു സേവനദാതാവും കേബിൾ സ്ഥാപിക്കുമ്പോൾ നൽകേണ്ട പ്രധാന തുകയാണിത്. സർക്കാരിന്റെ തന്നെ പദ്ധതിയായതുകൊണ്ട് ഈ തുക ഇളവു ചെയ്യണമെന്ന് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എംഡി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സേവനദാതാക്കളിൽ നിന്ന് ഇത്തരത്തിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണു പോകുന്നത്. ഇളവു വരുന്നതോടെ ടെലികോം കമ്പനികൾ വലിയ തുകയ്ക്ക് സ്വന്തം ശൃംഖല നിർമിക്കുന്നതിനു പകരം കെ–ഫോണിന്റെ ശൃംഖല ഉപയോഗിക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com