സ്വർണം, വെള്ളി: ഇറക്കുമതി മൂല്യം കുറച്ചു
Mail This Article
×
കണ്ണൂർ∙ സ്വർണത്തിന്റെയും വെള്ളിയുടെയും അടിസ്ഥാന ഇറക്കുമതി വില വെട്ടിക്കുറച്ചു. വിദേശ വിപണിയിൽ സ്വർണത്തിന്റെയും വെള്ളിയുടെയും വില കുറഞ്ഞതാണു കാരണം. സർക്കാരിന്റെ പുതിയ വിജ്ഞാപന പ്രകാരം, ഇറക്കുമതി ചെയ്ത സ്വർണത്തിന്റെ താരിഫ് മൂല്യം 10 ഗ്രാമിന് 566 ഡോളറായി. 601 ഡോളറായിരുന്നു. വെള്ളിയുടേത് കിലോയ്ക്ക് 893 ഡോളറായിരുന്നത് 836 ഡോളറായി കുറച്ചു. പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിലായി. പുതുക്കിയ അടിസ്ഥാന ഇറക്കുമതി വിലയനുസരിച്ചാണ് ഇനി തീരുവ കണക്കാക്കുക. സ്വർണത്തിന് 7.5% ഇറക്കുമതിത്തീരുവയും 3% ജിഎസ്ടിയുമാണ്. രണ്ടാഴ്ച കൂടുമ്പോഴാണ് അടിസ്ഥാന ഇറക്കുമതി വില നിശ്ചയിക്കുന്നത്. അടിസ്ഥാന വിലയ്ക്കൊപ്പം ആനുപാതികമായി നികുതികളും കുറയുന്നതിനാൽ ഇറക്കുമതിക്കാർക്കു നേട്ടമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.