ADVERTISEMENT
ന്യൂഡൽഹി∙ 2016ൽ റിലയൻസ് ജിയോയ്ക്ക് ഇന്റർകണക്‌ഷൻ സൗകര്യം നിഷേധിച്ചതിന് ഭാരതി എയർടെൽ, വോഡഫോൺ–ഐഡിയ (വിഐ) എന്നിവയ്ക്ക് ചുമത്തിയ 3,050 കോടി രൂപ പിഴ മൂന്നാഴ്ചക്കകം നൽകണമെന്ന് ടെലികോം വകുപ്പിന്റെ ഉത്തരവ്.വോഡഫോൺ–ഐഡിയ 2,000 കോടിയും ഭാരതി എയർടെൽ 1,050 കോടി രൂപയുമാണ് നൽകേണ്ടത്. പ്രതിസന്ധിയിലായ ടെലികോം കമ്പനികളെ പിന്തുണയ്ക്കാൻ വിവിധ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ആഴ്ചകൾക്കുള്ളിലാണ് പിഴയുടെ കാര്യത്തിൽ സർക്കാർ നിലപാട് കടുപ്പിച്ചത്. ഏകപക്ഷീയമായ ഉത്തരവാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് എയർടെൽ. എയർടെല്ലും ഐഡിയയും ലയിക്കുന്നതിനു മുൻപാണ് പിഴ ചുമത്തിയത്. അന്ന് എയർടെൽ, വോഡഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്ക് 50 കോടിവീതവും ഐഡിയയ്ക്കു 19 സർക്കിളുകൾക്ക് ഇതേ നിരക്കിലുമാണു പിഴയിട്ടത്. ഈ രംഗത്തു നേരത്തേ മുതലുള്ള കമ്പനികൾ സഹകരിക്കുന്നില്ലെന്ന് ആരോപിച്ചു റിലയൻസ് ജിയോ ട്രായിയെ സമീപിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com