ഉപഗ്രഹ ഇന്റർനെറ്റ് ജിയോ–എയർടെൽ പോര് മുറുകുന്നു
Mail This Article
ന്യൂഡൽഹി∙ ഉപഗ്രഹ ഇന്റർനെറ്റിനുള്ള സ്പെക്ട്രം എങ്ങനെ നൽകണമെന്നതു സംബന്ധിച്ച് എയർടെല്ലും റിലയൻസ് ജിയോയും തമ്മിലുള്ള പോര് മുറുകുന്നു. സ്പെക്ട്രം ലേലത്തിലൂടെ മാത്രമേ നൽകാവൂ എന്നതിന് ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റിക്കു (ട്രായ്) മുന്നിൽ നൽകിയ ഉദാഹരണം തെറ്റാണെന്ന് ഭാരതി എയർടെല്ലിനു പങ്കാളിത്തമുള്ള ഉപഗ്രഹ ഇന്റർനെറ്റ് കമ്പനി വൺവെബ് ട്രായിയെ അറിയിച്ചു. ലേലമില്ലാതെ സ്പെക്ട്രം നൽകണമെന്നാണ് എയർടെല്ലിന്റെ വാദം.
ലേലം വേണമെന്ന വാദത്തെ ന്യായീകരിക്കാനായി ബ്രസീലിലെ ലേലത്തെക്കുറിച്ച് ജിയോ സൂചിപ്പിച്ചിരുന്നു. ഇതു തെറ്റാണെന്ന് വൺവെബ് കത്തിൽ പറയുന്നു. ജിയോ പറഞ്ഞതുപോലെ മെക്സിക്കോ, തായ്‌ലൻഡ്, സൗദി എന്നിവിടങ്ങളിൽ ഉപഗ്രഹ സ്പെക്ട്രം ലേലം വരില്ലെന്നും വൺവെബ് ചൂണ്ടിക്കാട്ടി.
ഉപഗ്രഹ ഇന്റർനെറ്റിനുള്ള സ്പെക്ട്രത്തിന് ലോകത്തെവിടെയും ലേലമില്ലെന്നാണ് എയർടെല്ലിന്റെ വാദം.
Content highllights: Airtel, JIO, Internet