ADVERTISEMENT

കൊച്ചി∙ കോവിഡ് കാലത്തിന്റെ ഇരുണ്ട ദിനങ്ങളിൽ കേരള ടൂറിസത്തിനൊരു രജതരേഖ. ചാർട്ടർ വിവാഹ ടൂറിസം! കഴിഞ്ഞ 2 ആഴ്ചയ്ക്കിടെ 3 ചാർട്ടേഡ് വിമാനങ്ങളിൽ അതിഥികളെത്തി; 2 ആഡംബര വിവാഹങ്ങൾ കൊച്ചിയിൽ നടന്നു. ഗുജറാത്ത്, ഒഡീഷ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു വരവ്!. വിവാഹത്തിന് ബന്ധുക്കളും മറ്റും പോകാൻ ടൂറിസ്റ്റ് ബസ് ഏർപ്പെടുത്തുന്നതു പോലെ വിമാനം! ഒറ്റ വിമാനത്തിൽ 172 പേർക്കു വരാം. സ്പൈസ്ജെറ്റിന്റെ വിമാനങ്ങളിലായി 410 പേരാണ് നെടുമ്പാശേരിയിലെത്തിയത്.

തിരികെ പോകുന്ന വിമാനം 2 ദിവസം കഴിഞ്ഞ് ഇതേ യാത്രക്കാരെ മടക്കി കൊണ്ടുപോകാൻ വരും. പുതിയൊരു ബിസിനസ് തുറന്നു കിട്ടുന്നതിന്റെ ഭാഗമായി അനേകം സൗകര്യങ്ങൾ സിയാൽ ഏർപ്പെടുത്തി. ചാർട്ടർ ചെയ്ത വിമാനത്തിലെത്തുന്ന യാത്രക്കാരുടെ ബാഗും പെട്ടിയുമെല്ലാം ചെറിയ കണ്ടെയ്നറുകളിലാണ്. അവ വേഗം സ്കാൻ ചെയ്ത് ഹോട്ടലിൽ എത്തിക്കും. യാത്രികർ പെട്ടിയുമായി നടക്കേണ്ട. 

ഇതിനൊക്കെ പ്രത്യേകം സേവന ഫീസ് നിരക്കുമുണ്ട്. വിവാഹ പാർട്ടി താമസിച്ച പഞ്ചനക്ഷത്ര ഹോട്ടലിനും ടാക്സികൾക്കും കാര്യമായ വരുമാനമാണു ലഭിച്ചത്. ജയ്പൂർ, ഗോവ കേന്ദ്രങ്ങൾ കണ്ടു മടുത്തവർ കേരളത്തിലേക്കാണു വരാൻ താൽപര്യം കാണിക്കുന്നത്. ഇത്തരം ‘ഡെസ്റ്റിനേഷൻ വെഡ്ഡിങ്’ പ്രോൽസാഹിപ്പിക്കാൻ ടൂറിസം–എക്സൈസ് നയങ്ങളിൽ ഉദാരമായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യം ഉയരുന്നു

Content highlights: Charter Wedding tourism. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com