ADVERTISEMENT

ന്യൂഡൽഹി∙ ഇ–കൊമേഴ്സ് വെബ്സൈറ്റുകളിൽ ഉൽപന്നങ്ങൾക്ക് വ്യാജ റിവ്യൂ നൽകി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കത്തിനു കേന്ദ്രത്തിന്റെ പിടി വീഴുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ, ടാറ്റ സൺസ്, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ പ്രതിനിധികളെ ഉപഭോക്തൃകാര്യ മന്ത്രാലയം ഇന്ന് ചർച്ചയ്ക്കു വിളിച്ചു.

അഡ്വർടൈസിങ് സ്റ്റാൻഡേഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി (എഎസ്‍സിഐ) ചേർന്ന് ഈ വിഷയത്തിൽ ചട്ടങ്ങൾ തയാറാക്കും. ചർച്ചയിൽ ഉപഭോക്തൃ ഫോറങ്ങൾ, നിയമ സർവകലാശാലകൾ, വ്യവസായ സംഘടനകൾ എന്നിവയെയും ക്ഷണിച്ചിട്ടുണ്ട്.വിൽപന വർധിപ്പിക്കാനായി, ഡിജിറ്റൽ പ്രമോഷൻ ഏജൻസികളുടെ സഹായത്തോടെ വ്യാജ റിവ്യൂ, ഉയർന്ന റേറ്റിങ് എന്നിവ നൽകുന്ന രീതി നിലവിലുണ്ട്. സൈറ്റുകളിൽ ഉൽപന്നങ്ങൾ വിൽക്കുന്ന സെല്ലർ കമ്പനികളാണ് ഇങ്ങനെ പണം നൽകി വ്യാജമായ അഭിപ്രായരൂപീകരണം നടത്തുന്നത്. ഉപയോക്താക്കൾ റിവ്യൂ യഥാർഥമെന്നു കരുതി ഉൽപന്നം വാങ്ങുകയും വഞ്ചിതരാകുകയും ചെയ്യാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com