ADVERTISEMENT

മുംബൈ∙ വിദേശനാണ്യം ആകർഷിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചതിനെത്തുടർന്ന്, വിദേശ കറൻസി നിക്ഷേപങ്ങൾക്ക് ബാങ്കുകൾ പലിശ ഉയർത്തി. ഫോറിൻ കറൻസി നോൺ റസിഡന്റ് (എഫ്സിഎൻആർ) നിക്ഷേപങ്ങൾക്ക്, വിവിധ കാലാവധികളിലായി, 1.80% മുതൽ 2.45% വരെ ആയിരുന്ന പലിശനിരക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2.85% മുതൽ 3.25% വരെയായി ഉയർത്തി. ഈ മാസം 10 മുതൽ പ്രാബല്യത്തോടെയാണു വർധന. ഒരു വർഷ നിക്ഷേപങ്ങൾക്കാണ് ഏറ്റവും കൂടിയ വർധന. 1.80% ആയിരുന്നത് 2.85% ആയി.

ഐസിഐസിഐ ബാങ്ക് മൂന്നര ലക്ഷം ഡോളർ മുതൽ മുകളിലേക്കുള്ള നിക്ഷേപങ്ങൾക്ക് പലിശ 0.15% ഉയർത്തി. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ഇക്വിറ്റസ് സ്മോൾ ഫിനാൻസ് ബാങ്ക്, എന്നിവയും പലിശ ഉയർത്തി. എച്ച്ഡിഎഫ്സി ബാങ്ക് പലിശ ഉയർത്തിയെങ്കിലും അതിനു റിസർവ് ബാങ്ക് തീരുമാനവുമായി ബന്ധമില്ലെന്ന് അറിയിച്ചു.

Content Highlights: Foreign investment interest rates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com