ട്വിറ്ററിൽ ചൈനീസ് ചാരന്മാർ: വീണ്ടും വിവാദ വെളിപ്പെടുത്തലുമായി പീറ്റർ സാറ്റ്കോ
Mail This Article
വാഷിങ്ടൻ ∙ചൈനീസ് സർക്കാരിന്റെ ഏജന്റ് ആയി ഏറ്റവും കുറഞ്ഞത് ഒരാളെങ്കിലും ട്വിറ്ററിൽ ജോലി ചെയ്തിട്ടുണ്ടെന്ന് മുൻ സൈബർ സെക്യൂരിറ്റി മേധാവി പീറ്റർ സാറ്റ്കോയുടെ വെളിപ്പെടുത്തൽ. ഈ ഏജന്റ് വഴി ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിനു ലഭിക്കുന്നുണ്ടോയെന്ന് ചില ജീവനക്കാർ ആശങ്കപ്പെട്ടതായും സാറ്റ്കോ പറഞ്ഞു. വാഷിങ്ടണിൽ നടന്ന സെനറ്റ് ജുഡീഷ്യറി ഹിയറിങ്ങിനിടെയായിരുന്നു പരാമർശം. ട്വിറ്ററിൽ നിന്ന് തന്നെ പുറത്താക്കുന്നതിന് ഒരാഴ്ച മുൻപാണ് ഈ വിവരം അറിഞ്ഞതെന്നും സാറ്റ്കോ പറഞ്ഞു.
'സർക്കാർ ഏജന്റു'മാരെ നിയമിക്കാൻ ഇന്ത്യ ട്വിറ്ററിനെ നിർബന്ധിച്ചുവെന്നും സാറ്റ്കോ മുൻപ് വെളിപ്പെടുത്തിയത് വിവാദമായിരുന്നു.ട്വിറ്ററിനെതിരെ യുഎസിലെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷന് മുൻപാകെ ജൂലൈയിൽ സാറ്റ്കോ നൽകി 84 പേജുള്ള പരാതിയിലായിരുന്നു പരാമർശം.
English Summary: Twitter Whistleblower Says There Was at Least One Chinese Spy Working at the Company