ADVERTISEMENT

ന്യൂഡൽഹി∙ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 773 കോടി രൂപ കേന്ദ്രം അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും കൂടിയായി 17,000 കോടി രൂപയാണ് അനുവദിച്ചത്. ഇക്കൊല്ലം മാത്രം 1.15 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരമായി നൽകിയത്. കേരളത്തിന്റെ കണക്കിൽ നഷ്ടപരിഹാര കുടിശികയായി ലഭിക്കാനുണ്ടായിരുന്നത് 1,548 കോടി രൂപയാണ്.

2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. നികുതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം 5 വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. ഉൽപ്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. ജൂണിൽ ഇത് അവസാനിച്ചു.ജിഎസ്ടി നഷ്ടപരിഹാരം നീട്ടണമെന്നാണ് കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളുടെയും ആവശ്യം.

English Summary: Gst compensation to Kerala

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com