കേരള ചിക്കൻ: ജില്ലകൾതോറും 80 ഔട്‌ലെറ്റ് ലക്ഷ്യമിട്ട് കുടുംബശ്രീ
Mail This Article
×
ആലപ്പുഴ∙ സംസ്ഥാനത്തെ എല്ലാ ജില്ലയിലും 80 വീതം കേരള ചിക്കൻ ഔട്‌ലെറ്റുകൾ തുറക്കാൻ ലക്ഷ്യമിട്ട് കുടുംബശ്രീ. നിലവിൽ 8 ജില്ലകളിലായി 104 ഔട്‌ലെറ്റുകളും 303 ബ്രോയ്‌ലർ ഫാമുകളുമുണ്ട്. ഇവയിലൂടെ പ്രതിദിനം 24,000 കിലോ കോഴിയിറച്ചി വിൽക്കുന്നുണ്ടെന്നാണു കണക്ക്. അഞ്ചു വർഷത്തിനിടെ 150 കോടി രൂപയുടെ വിറ്റുവരവാണു കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്കു ലഭിച്ചത്.
എല്ലാ ജില്ലകളിലും ഫാമുകളും ഔട്‌ലെറ്റുകളും വരുന്നതോടെ വരുമാനം 300 കോടിയെത്തുമെന്നാണു പ്രതീക്ഷ. പൊതുവിപണിയിൽ കോഴിയിറച്ചി വിലക്കയറ്റം നിയന്ത്രിക്കാനും ഗുണമേന്മയുള്ള ഇറച്ചി ലഭ്യമാക്കാനും ലക്ഷ്യമിട്ട് 2017ലാണ് കേരള ചിക്കൻ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപറേഷൻ എന്നിവ ചേർന്നാണു പദ്ധതി നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.