ADVERTISEMENT

രണ്ടാഴ്ചയോളം പനിപിടിച്ചുകിടന്ന ഇന്ത്യന്‍ ഓഹരിവിപണി അദാനി ഗ്രൂപ്പ് കമ്പനികളില്‍ യുഎസ് നിക്ഷേപസ്ഥാപനം നടത്തിയ വിശ്വാസപ്രഖ്യാപനത്തോടെ ചാടിയെഴുന്നേല്‍ക്കുന്നതാണ് കഴിഞ്ഞയാഴ്ച കണ്ടത്. പണപ്പെരുപ്പവും പലിശനിരക്കുവര്‍ധനയും വീണ്ടും ഡ്രൈവിങ് സീറ്റില്‍ കയറിയിരുന്നതിനാല്‍ അസ്വസ്ഥമായിരുന്ന ആഗോളവിപണികള്‍ക്ക് ആശ്വാസമേകുന്ന ചില പ്രസ്താവനകളും യുഎസ് ഫെഡ് പ്രതിനിധികളില്‍നിന്നു വന്നു. ബജറ്റ് വാരത്തിലെ വ്യാപാരത്തിനിടെ കണ്ട ഏറ്റവും താഴ്ന്ന നിലവാരവും ഭേദിച്ച് താഴേക്കു പോയ ഇന്ത്യന്‍ വിപണി കഴിഞ്ഞ 3 വ്യാപാരദിനങ്ങളിലായി നടത്തിയ കുതിപ്പിനു തുടര്‍ച്ച ലഭിക്കുമോ അതോ വിറ്റുമടുത്ത വിപണിയില്‍ കണ്ട റിലീഫ് റാലി മാത്രമായി അവസാനിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. യുഎസ് ഫെഡ് ചെയര്‍മാന്‍ യുഎസ് സമ്പദ്‌വ്യവസ്ഥയെയും പണനയ നടപടികളെയും കുറിച്ച് ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി പാര്‍ലമെന്റില്‍ നല്‍കാനിരിക്കുന്ന വിശദീകരണത്തിലേക്കാണ് ആഗോളവിപണികളുടെ ശ്രദ്ധ മുഴുവന്‍.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com