യുഎസ് ഫെഡ് റിസർവ് പലിശ കാൽ ശതമാനം കൂട്ടി
Mail This Article
×
വാഷിങ്ടൻ∙ വിലക്കയറ്റം പിടിച്ചുനിർത്താൻ യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസർവ് പത്താം തവണയും അടിസ്ഥാന പലിശ നിരക്ക് ഉയർത്തി. കാൽ ശതമാനമാണ് വർധന. ഇതോടെ പലിശ നിരക്ക് 16 വർഷത്തിനിടയിലെ ഉയർന്ന നിലവാരത്തിലെത്തി;5.1 ശതമാനം. യൂറോപ്യൻ സെൻട്രൽ ബാങ്കും കാൽ ശതമാനം പലിശ ഉയർത്തിയിട്ടുണ്ട്.
പലിശയുയർത്തൽ തൽക്കാലം നിർത്തുന്നു എന്ന സൂചനയും ഫെഡ്റിസർവ് നൽകി. 2022 മാർച്ചിൽ തുടങ്ങിയ പലിശയുയർത്തൽ കാരണം യുഎസിൽ വായാപാപലിശ ഉയർന്നതും ജീവിതം ചെലവേറിയതായതും മാന്ദ്യഭീഷണി കൂട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.