ADVERTISEMENT

ഒളിംപിക്സിൽ നീരജ് ചോപ്ര ജാവലിൻ ത്രോയിൽ സ്വർണമെഡൽ നേടിയതിന്റെ പിറ്റേന്ന് അമുൽകുട്ടി പരസ്യ ബോർഡുകളിൽ നിരന്നു. നീരജ് ചോപ്ര തന്നെ കയ്യിലൊരു ബട്ടർ തേച്ച റൊട്ടികഷണവുമായി നിന്ന് അമുൽ കുട്ടിയെ ജാവലിൻ എറിയാൻ പഠിപ്പിക്കുന്നു...തലക്കെട്ട്: അമുൽ ഗോസ് ദ് ഡിസ്റ്റൻസ്– അമുൽ ദൂരേക്ക് പോകും....! സ്പോർട്സ് വിജയമോ, അഴിമതി കുംഭകോണമോ ഏത് വിഷയമായാലും അതുമായി ബന്ധപ്പെട്ട രസകരമായ തലവാചകവുമായി എത്തുന്ന അമുൽ കുട്ടിയുടെ പരസ്യം ഇന്ത്യ കാത്തിരിക്കാറുണ്ട്. 

ലോകമാകെ അത്ഭുതമായിരുന്നു 57 വർഷമായിട്ടും മടുപ്പിക്കാതെ തുടരുന്ന അമുൽ പരസ്യ ക്യാംപെയ്ൻ. 1966ൽ സിൽവസ്റ്റർ ഡി കുഞ്ഞ എഎസ്പി എന്ന പരസ്യ കമ്പനി എംഡി ആയിരിക്കെ ആർട് ഡയറക്ടർ യൂസ്റ്റസ് ഫെർണാണ്ടസുമായി ചേർന്നുണ്ടാക്കിയ പ്രചാരണം ആഗോള ഹിറ്റായി മാറുകയായിരുന്നു. അമുലിനെ ലോകോത്തര ബ്രാൻഡാക്കി മാറ്റിയ വർഗീസ് കുര്യനൊപ്പം സിൽവസ്റ്റർ ഒരേ മനസ്സോടെ പ്രവർത്തിച്ചു. ‘അട്ടർലി ബട്ടർലി ഡെലീഷസ്’ എന്ന ആദ്യ പരസ്യ വാചകം അത്രമേൽ ഡെലീഷ്യസ് ആയത് ചരിത്രം. 

പോൾക ഡോട്ടുകളുള്ള ഫ്രോക്കിട്ട പെൺകുട്ടിയും നെറുകയിൽ കെട്ടിവച്ച നീലത്തലമുടിയും അമുലിന്റെ പര്യായമായി. പിന്നീട് സഹോദരൻ ജേഴ്സൺ ഡി കുഞ്ഞയുമായി ചേർന്ന് ഡി കുഞ്ഞ കമ്യൂണിക്കേഷൻസ് ആരംഭിച്ച് സിൽവസ്റ്റർ അമുൽ പരസ്യങ്ങളെ അങ്ങോട്ട് കൊണ്ടുപോയി. ടെലിവിഷൻ പ്രചാരത്തിലില്ലാത്ത കാലം. അച്ചടിമാധ്യമ പരസ്യങ്ങൾക്കുള്ള പണവും കാര്യമായില്ല. അങ്ങനെ അമുൽ ബിൽബോർഡുകളിലേക്കിറങ്ങി. പിന്നീട് അച്ചടി മാധ്യമങ്ങളിലും ടിവിയിലും ഒടുവിൽ സാമൂഹിക മാധ്യമങ്ങളിലുമെത്തി കാലാതിവർത്തിയായി. 

അവ കാലിക പ്രസക്തവും കൗതുകകരവുമായിരുന്നു. അമുലുമായി അതു ബന്ധപ്പെടുത്തുകയും ചെയ്യും. അടിയന്തരാവസ്ഥ മുതൽ സർജിക്കൽ സ്ട്രൈക്ക് വരെ ക്യാംപെയ്നിൽ നിറഞ്ഞു നിന്നു. എങ്ങനെയുള്ള വ്യക്തിയായിരുന്നു സിൽവസ്റ്റർ ഡി കുഞ്ഞ (87) എന്ന് അന്വേഷിക്കുമ്പോഴാണ് അമുൽ കുട്ടി അദ്ദേഹത്തിന്റെ തന്നെ പ്രതിരൂപമാണെന്നു വ്യക്തമാവുന്നത്. സിൽവസ്റ്ററെ അടുത്തറിയാവുന്നവർ ഓർക്കുന്നത് രസികനും ഉല്ലാസപ്രിയനും സാമൂഹിക വിഷയങ്ങളിൽ നർബോധത്തോടെ പ്രതികരിക്കുന്ന വ്യക്തിയുമായിട്ടാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com