ADVERTISEMENT

ന്യൂഡൽഹി∙ വിനിമയത്തിലുള്ള 2,000 രൂപ നോട്ടുകളിൽ 88 ശതമാനവും 70 ദിവസത്തിനുള്ളിൽ തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്. മേയ് 23 മുതലായിരുന്നു കറൻസി മാറ്റിയെടുക്കാൻ അവസരം. 

ജൂലൈ 31 വരെയുള്ള കണക്കനുസരിച്ച് 3.14 ലക്ഷം കോടിയുടെ നോട്ടുകൾ തിരികെയെത്തി. ചുരുക്കത്തിൽ ഏകദേശം 42,000 കോടി രൂപയുടെ 2,000 രൂപാ നോട്ടുകളാണ് നിലവിൽ വിനിമയത്തിലുള്ളത്.  തിരികെയെത്തിയ നോട്ടുകളുടെ 87 ശതമാനവും ബാങ്ക് നിക്ഷേപമായാണ് എത്തിയത്. ബാക്കിയുള്ള 13% മാറ്റിയെടുത്തവയാണ്. സെപ്റ്റംബർ 30 ആണ് നോട്ട് മാറ്റിയെടുക്കാനുള്ള അവസാന തീയതി.

Content Highlight: RBI says 88% of Rs 2,000 notes returned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com