ADVERTISEMENT

കൊച്ചി∙ഫാക്ടംഫോസും മറ്റ് രാസവളങ്ങളും ഉൽപാദിപ്പിക്കാനുള്ള അമ്പലമേട്ടിലെ പുതിയ പ്ലാന്റ് അടുത്ത ജൂലൈയിൽ യാഥാർഥ്യമാവുമ്പോഴേക്ക് ഫാക്ട് ഉത്തരേന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുകയാണെന്ന് സിഎംഡി കിഷോർ രുങ്ട. ബംഗാൾ, ബിഹാർ, ഒ‍ഡിഷ, മഹാരാഷ്ട്ര വിപണികളാണ് ലക്ഷ്യം. പുതിയ പ്ലാന്റിൽ 28 തരം രാസവളങ്ങൾ ഉൽപാദിപ്പിക്കാൻ കഴിയും. 

ഏതൊക്കെ വേണമെന്ന് വിപണി ആവശ്യം അനുസരിച്ചു തീരുമാനിക്കും. നിലവിൽ 6300 കോടിയാണ് ഫാക്ടിന്റെ വാർഷിക വിറ്റുവരവ്. പുതിയ പ്ലാന്റിന്റെ ഉത്പാദനവും ചേരുന്നതോടെ  8000 കോടിയായി ഉയരും. എല്ലാവർഷവും ഇരുന്നൂറോളം പേർ വിരമിക്കുന്നതിനു പകരം അത്രയും പേരെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com