ADVERTISEMENT

തിരുവനന്തപുരം∙ ഇടത്തരം വരുമാനക്കാരുടെ വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനു കൈത്താങ്ങുമായി സംസ്ഥാന ഭവന നിർമാണ ബോർഡ്. ബാങ്കിൽനിന്നു വായ്പയെടുത്തു വീട് വയ്ക്കുന്നവർക്കു മൂന്നു ലക്ഷം രൂപ വരെ ധനസഹായം നൽകുന്ന, ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം നടപ്പാക്കാൻ തീരുമാനിച്ചു. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്കു പ്രയോജനം ലഭിക്കും. വീടു വയ്ക്കാൻ സ്വന്തമായി കുറഞ്ഞത് ഒന്നര സെന്റ് ഭൂമി മതി. വീടിന്റെ നിർമാണച്ചെലവിന്റെ 75 ശതമാനം ഗുണഭോക്തൃവിഹിതവും 25 ശതമാനം സർക്കാർ സബ്സിഡിയും എന്ന നിരക്കിലാണു സഹായം നൽകുക. കെട്ടിടം പണിയിൽ വീഴ്ച വരുത്തുകയോ, പണി പൂർത്തീകരിക്കാതിരിക്കുകയോ ചെയ്താൽ തുക പലിശ സഹിതം തിരിച്ചുപിടിക്കും. 

15 വർഷത്തിനകം മറ്റു സർക്കാർ സഹായങ്ങളൊന്നും ഭവനനിർമാണത്തിനായി സ്വീകരിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ് നൽകണം.  ഭവനരഹിതനെന്നു വില്ലേജ് ഓഫിസറോ, തദ്ദേശസ്ഥാപന സെക്രട്ടറിയോ സാക്ഷ്യപ്പെടുത്തണം. ആദ്യ ഗഡു അനുവദിക്കുന്ന തീയതി മുതൽ ഒരുവർഷത്തിനകം വീട് നിർമിക്കണമെന്നാണു വ്യവസ്ഥ. ഇടത്തരം വരുമാനക്കാർക്കുള്ള ഭവന സഹായ പദ്ധതി ആദ്യമായാണു ബോർഡ് ആരംഭിക്കുന്നതെന്നു ബോർഡ് ചെയർമാൻ പി.പി.സുനീർ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം ഇന്നു മന്ത്രി കെ.രാജൻ നിർവഹിക്കും. സഹായം സ്വീകരിച്ചുള്ള വീടിന്റെ പരമാവധി വിസ്തീർണം 1600 ചതുരശ്രയടിയാണ്. അതേസമയം, 12 വർഷം വരെ ഉടമയോ, അനന്തരാവകാശികളോ വീടു വിൽക്കാനോ, കൈമാറ്റം ചെയ്യാനോ പാടില്ലെന്ന വ്യവസ്ഥ തിരിച്ചടിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com