ADVERTISEMENT

ചെന്നൈ∙ തമിഴ് സൂപ്പർതാരം രജനീകാന്തിന്റെ ഇളയ മകളും സംവിധായികയുമായ സൗന്ദര്യയുടെയും വ്യവസായിയും നടനുമായ വിശാഖൻ വണങ്കാമുടിയുടെയും വിവാഹച്ചടങ്ങ് രാഷ്ട്രീയ നേതാക്കളുടെ സംഗമവേദിയായി. 

മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ, ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിൻ, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ തുടങ്ങി ഒട്ടേറെ നേതാക്കളാണു പ്രമുഖ സിനിമാ താരങ്ങൾക്കു പുറമെ പങ്കെടുത്തത്.  രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനി, എല്ലാ നേതാക്കളെയും നേരിട്ടു ചെന്നു ക്ഷണിച്ചിരുന്നു.

എംആർസി നഗറിലെ ആഡംബര ഹോട്ടലിൽ നടന്ന ചടങ്ങിൽ പങ്കെടുത്തത് അഞ്ഞൂറോളം പേർ. രജനിയുടെ മൂത്ത മകൾ ഐശ്വര്യയും ഭർത്താവും നടനുമായ ധനുഷുമാണു നേതൃത്വം നൽകിയത്. ഗ്രാഫിക് ഡിസൈനറും നിർമാതാവും കൂടിയായ സൗന്ദര്യ, അച്ഛനെ നായകനാക്കിയുള്ള കോച്ചടയാൻ എന്ന ആനിമേഷൻ ചിത്രത്തിലൂടെയാണു സംവിധാന രംഗത്ത് എത്തിയത്. പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അപെക്സ് ലബോറട്ടറീസിന്റെ എക്സിക്യുട്ടീവ് ഡയറക്ടറാണു വിശാഖൻ. വഞ്ചകർ ഉലകം (2018) എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com