ഗോധ്ര ട്രെയിൻ തീവയ്പ് കേസ്: ഒരാൾക്കു കൂടി ജീവപര്യന്തം
Mail This Article
അഹമ്മദാബാദ്∙ ഗോധ്‍രയിൽ 2002 ൽ സബർമതി എക്സ്പ്രസിനു തീവച്ച് 59 കർസേവകർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾക്കു കൂടി പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. 2018 ജനുവരിയിൽ അറസ്റ്റിലായ യാക്കൂബ് പട്ടാലിയയെയാണു ശിക്ഷിച്ചത്. ട്രെയിനിനു തീവച്ചതിനെ തുടർന്നു ഗുജറാത്തിലുണ്ടായ വർഗീയ കലാപത്തിൽ ആയിരങ്ങൾ കൊല്ലപ്പെട്ടിരുന്നു.
തീവയ്പു കേസിൽ 2011 മാർച്ച് ഒന്നിനു പ്രത്യേക കോടതി 31 പേരെ ശിക്ഷിച്ചിരുന്നു. 11 പേർക്കു വധശിക്ഷയും 20 പേർക്കു ജീവപര്യന്തവും. 11 പേരുടെയും വധശിക്ഷ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തമാക്കി. 2011 നു ശേഷം അറസ്റ്റിലായ 5 പേരിൽ 2 പേർക്ക് കഴിഞ്ഞ ഓഗസ്റ്റിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. 3 പേരെ വിട്ടയച്ചു. പ്രതികളിൽ 8 പേരെ ഇനിയും പിടികിട്ടാനുണ്ട്.
English Summary: Godhra train burning case: Court sentences convict Yakub Pataliya to life imprisonment