തേജ് പ്രതാപിന്റെ അംഗരക്ഷകർ പത്രക്കാരെ കയ്യേറ്റം ചെയ്തു
Mail This Article
×
പട്ന ∙ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവിന്റെ സ്വകാര്യ അംഗരക്ഷകർ പത്ര ഫൊട്ടോഗ്രഫർമാരെ കയ്യേറ്റം ചെയ്തതായി പരാതി. പട്ന സാഹിബ് മണ്ഡലത്തിൽ ഉൾപ്പെടുന്ന പട്ന വെറ്ററിനറി കോളജിലെ പോളിങ് ബൂത്തിൽ ബിഹാർ മന്ത്രിയും ലാലുപ്രസാദിന്റെ മൂത്തമകനുമായ യാദവ് ഇന്നലെ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം.
അദ്ദേഹം വന്ന കാർ ഒരു ഫൊട്ടോഗ്രഫറുടെ കാൽപാദത്തിലൂടെ കയറിയിറങ്ങിയെന്നാരോപിച്ച് മറ്റു ഫൊട്ടോഗ്രഫർമാർ കാർ തടഞ്ഞു.
ഇതിനിടെ കാറിന്റെ ചില്ല് തകർന്നതോടെയാണു യാദവിന്റെ അംഗരക്ഷകർ ഫൊട്ടോഗ്രഫർമാരെ കയ്യേറ്റം ചെയ്തത്. സംഭവത്തെ യാദവ് ന്യായീകരിച്ചതിനെ വിവിധ മാധ്യമ സംഘടനകൾ അപലപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.