ADVERTISEMENT

വിഭവസമാഹരണത്തിൽ ഈ ബജറ്റ് കാര്യമായ നിർദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നില്ല. ചെലവുകൾ കുറയ്ക്കാനുള്ള നടപടികളുമില്ല. പിന്നെങ്ങനെ ധനക്കമ്മി കുറയ്ക്കും? ധനക്കമ്മി 3.3% ആക്കുമെന്ന അവകാശവാദം അയഥാർഥമാണ്. വിഭവ സമാഹരണത്തിനായി പൊതുമേഖലാ ഓഹരി വിൽപ്പനയിലൂടെ 1.05 ലക്ഷം കോടി രൂപ നേടുമെന്നതും യാഥാർഥ്യത്തിനു നിരക്കുന്നതല്ല. ഓഹരി വിറ്റഴിക്കൽ ലക്ഷ്യം കാണാറില്ല.

വനിതാ സ്വയം സഹായ സംഘങ്ങൾക്ക് മൂലധനം ഇല്ലാത്തതല്ല പ്രശ്നം. ഉൽപന്നങ്ങൾ വിപണനം ചെയ്യാൻ കഴിയാത്തതാണ്. സ്വച്ഛ് ഭാരത് പദ്ധതിയിൽ ഖരമാലിന്യ സംസ്കരണം വന്നത് കേരളത്തിനു വൻ പ്രയോജനമാണ്. എല്ലാ പഞ്ചായത്തുകൾക്കും ഖരമാലിന്യ സംസ്കരണത്തിന് കേന്ദ്രസഹായം ലഭ്യമാകും. ജലസുരക്ഷയ്ക്കു പ്രത്യേക മന്ത്രാലയവും നന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com