ADVERTISEMENT

കൊച്ചി ∙ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനികളിലെ പൊതുപങ്കാളിത്തം വർധിപ്പിക്കാനുള്ള ബജറ്റ് നിർദേശം 3,87,000 കോടി രൂപയുടെ ഓഹരി വിൽപനയ്ക്ക് ഇടയാക്കുമെന്നു കണക്കാക്കുന്നു. ബഹുരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ പല സംരംഭങ്ങളും എക്സ്ചേഞ്ചുകളിൽ നിന്ന് ഡീ ലിസ്റ്റ് ചെയ്യാൻ നിർബന്ധിതമായേക്കുമെന്നും ഭയപ്പെടുന്നു. ലിസ്റ്റഡ് കമ്പനികളിലെ പൊതു ഓഹരി പങ്കാളിത്തം 25 ൽ നിന്നു 35 ശതമാനമായി ഉയർത്താനുള്ള നിർദേശമാണു ബജറ്റിലുള്ളത്.

അയ്യായിരത്തോളം ലിസ്റ്റഡ് കമ്പനികളിൽ 1174 കമ്പനികൾക്കു ബജറ്റ് നിർദേശം ബാധകമാകും. നിലവിലെ വിപണിവില അനുസരിച്ച് ഈ കമ്പനികളുടെ 10% ഓഹരികളുടെ വിൽപന 3,87,000 കോടി രൂപയുടേതായിരിക്കും.രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിനു തന്നെ 59,600 കോടി രൂപയുടെ ഓഹരികളാണു വിൽക്കേണ്ടിവരിക. വിപ്രോ, ഡി – മാർട്, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലീവർ, ഐഡിബിഐ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷനൽ ബാങ്ക് തുടങ്ങിയവയ്ക്കും ഓഹരി വിൽക്കേണ്ടിവരും.

ബജറ്റ് നിർദേശം നടപ്പാക്കണമെങ്കിൽ പ്രമോട്ടർമാരുടെ പങ്കാളിത്തമാണു കുറയ്ക്കേണ്ടിവരിക. പല കമ്പനികൾക്കും ഇതിനോടു വിയോജിപ്പായിരിക്കും. അവയായിരിക്കും ഡീ – ലിസ്റ്റ് ചെയ്യാൻ തയാറാകുക. 4 ലക്ഷം കോടിയോളം രൂപയുടെ ഓഹരി വിൽപന വേണ്ടിവരുന്നതു വിപണിയിലെ പണലഭ്യതയെ ഗുരുതരമായി ബാധിക്കുമെന്നും ആശങ്കയുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com