ശ്രീരാമന്റെ 232–ാം പിൻമുറക്കാരെന്ന അവകാശവാദവുമായി മേവാഡ് രാജകുടുംബം
Mail This Article
×
ജയ്പുർ ∙ ബിജെപി എംപി ദിയാകുമാരിക്കു പിന്നാലെ ശ്രീരാമന്റെ പാരമ്പര്യം അവകാശപ്പെട്ടു മേവാഡ് രാജകുടുംബാംഗമായ അരവിന്ദ് സിങ്ങും രംഗത്തെത്തി. രാമന്റെ പിൻമുറക്കാർ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന സുപ്രീം കോടതിയുടെ പരാമർശമാണ് ഈ അവകാശ വാദങ്ങൾക്കു തിരികൊളുത്തിയത്.
രഘുവംശജരാണ് തങ്ങളെന്നും രാമന്റെ നേരിട്ടുള്ള പിന്തുടർച്ചയിൽ 232–ാം തലമുറയിൽപ്പെട്ടവർ ആണെന്നുമാണു സിങ്ങിന്റെ വാദം. അതേസമയം നിരവധി രജപുത്രന്മാരും ഇതേ അവകാശവുമായി രംഗത്തെത്തി.
കോൺഗ്രസ് സംസ്ഥാന വക്താവും മുൻ ഉപരാഷ്ട്രപതി ഭൈറോൺ സിങ് ശെഖാവത്തിന്റെ ബന്ധുവുമായ സത്യേന്ദ്ര രാഘവാണ് അതിൽ പ്രമുഖൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.