ADVERTISEMENT

ചെന്നൈ ∙ സ്ഥലംമാറ്റം റദ്ദാക്കണമെന്ന അപേക്ഷ സുപ്രീം കോടതി കൊളീജിയം തള്ളിയതിനെത്തുടർന്ന് രാജിക്കത്തു നൽകിയ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കമലേഷ് താഹിൽ രമണി, ഇന്നലെ  ജോലിയിൽ നിന്നു വിട്ടുനിന്നു. ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് പരിഗണിക്കേണ്ടിയിരുന്ന 75 കേസുകൾ മറ്റൊരു ബെഞ്ചിലേക്കു മാറ്റി. 

അതിനിടെ, തമിഴ്നാട് നിയമമന്ത്രി സി.വി.ഷൺമുഖം ചീഫ് ജസ്റ്റിസിനെ സന്ദർശിച്ചു രാജി പുനഃപരിശോധിക്കണമെന്ന്  അഭ്യർഥിച്ചു.

സ്ഥലംമാറ്റത്തിനെതിരെ പ്രതിഷേധിച്ച ഹൈക്കോടതി അഭിഭാഷകർ ഇന്നു കോടതി നടപടികൾ  ബഹിഷ്കരിക്കും. രാജിയിൽ രാഷ്ട്രപതി ഇതുവരെ തീരുമാനമെടുത്തിട്ടില്ല. 

രാജ്യത്തെ  മുതിർന്ന ഹൈക്കോടതി ജഡ്ജിമാരിലൊരാളായ താഹിൽ രമണിയെ ഏറ്റവും ചെറിയ ഹൈക്കോടതിയായ  മേഘാലയയിലേക്കു  മാറ്റാൻ കഴിഞ്ഞ മാസം അവസാനമാണു കൊളീജിയം തീരുമാനിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com