താഹിൽ രമണി വിവാദം: കോടതി ബഹിഷ്കരിച്ച് 18000 അഭിഭാഷകർ
Mail This Article
×
ചെന്നൈ ∙ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയകമലേഷ് താഹിൽരമണിയെ മേഘാലയ ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ച്, ചെന്നൈയിലും മധുരയിലും അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചു.
മദ്രാസ് ഹൈക്കോടതിയിലും മധുര ബെഞ്ചിലും ഇന്നലെ സർക്കാർ അഭിഭാഷകർ മാത്രമാണു ഹാജരായത്. അഭിഭാഷക അസോസിയേഷനു കീഴിലുള്ള 18000 പേർ സമരത്തിൽ പങ്കെടുത്തു.
അതിനിടെ, രാജി നൽകിയ ചീഫ് ജസ്റ്റിസ് ഇന്നലെയും ഹൈക്കോടതിയിൽ എത്തിയില്ല. രാജിയിൽ ഇതുവരെ രാഷ്ട്രപതി തീരുമാനം എടുത്തിട്ടില്ല.
ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ ഏറ്റവും ചെറിയ ഹൈക്കോടതിയായ മേഘാലയയിലേക്കു സ്ഥലംമാറ്റിയതാണു വിവാദമായത്. മദ്രാസ് ഹൈക്കോടതിയിൽ 75 ജഡ്ജിമാരുണ്ട്. മേഘാലയ ഹൈക്കോടതിയിൽ 3 ജഡ്ജിമാർ മാത്രം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.