മേട്ടുപ്പാളയത്ത് മതിൽ വീണ് 17 മരണം
Mail This Article
×
മേട്ടുപ്പാളയം (കോയമ്പത്തൂർ) ∙ തന്റെ വീടിനെ കോളനിയിൽനിന്നു വേർതിരിക്കാൻ സ്വകാര്യ വ്യക്തി 20 അടി ഉയരത്തിൽ കെട്ടിയ മതിൽ തകർന്നു 17 പേർക്കു ദാരുണാന്ത്യം.
സുരക്ഷാക്രമീകരണങ്ങളില്ലാത്ത മതിൽ, 24 മണിക്കൂറിനിടെ പെയ്ത 18 സെന്റി മീറ്റർ മഴയിൽ 4 വീടുകൾക്കു മുകളിലേക്കു നിലംപൊത്തി. ഈ വീടുകളിലുണ്ടായിരുന്നവരാണു ദുരന്തത്തിനിരയായത്.
നാട്ടുകാരും മരിച്ചവരുടെ ബന്ധുക്കളും മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ചതോടെ വീട്ടുടമ ശിവസുബ്രഹ്മണ്യനെതിരെ പൊലീസ് കേസെടുത്തു.
മേട്ടുപ്പാളയം ടൗണിനു സമീപം നടൂർ കണ്ണപ്പൻ ലെയ്നിൽ ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണു ദുരന്തം. ഒരു കുടുംബത്തിലെ 5 പേരടക്കം 11 സ്ത്രീകളും 3 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടുന്നു. മൂന്നൂറോളം വീടുകളുള്ള ഇവിടെ മണ്ണിട്ടു നികത്തിയാണു സ്വകാര്യ വ്യക്തി വീടു പണിതത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.