വിലക്കയറ്റം 7.35%; അഞ്ചരക്കൊല്ലത്തെ ഉയർന്ന നിരക്ക്
Mail This Article
×
ന്യൂഡൽഹി ∙ ചില്ലറ വിൽപന വിലകളിൽ വൻ വർധന. ഉപഭോക്തൃ വിലസൂചിക ഡിസംബറിൽ രേഖപ്പെടുത്തിയത് 7.35% കയറ്റം. അഞ്ചര വർഷത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോതാണിത്.
ഉള്ളി ഉൾപ്പെടെ പച്ചക്കറിവില കുതിച്ചതാണ് വിലസൂചികയെ ഗണ്യമായി ബാധിച്ചത്. 2018 ഡിസംബറിലെക്കാൾ 60.5% കൂടുതലാണ് ഇക്കഴിഞ്ഞ മാസം മൊത്തം പച്ചക്കറി വിഭാഗത്തിന്റെ വില. മൊത്തം ഭക്ഷ്യവില വർധന 14.12% ആയി. നവംബറിൽ 10% ആയിരുന്നു.
2014 ജൂലൈയിൽ രേഖപ്പെടുത്തിയ 7.31% ആണ് ഇതിനു മുൻപത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സർക്കാർ അധികാരമേറ്റ സമയമാണത്. മത്സ്യം–മാംസം വിഭാഗത്തിൽ വിലക്കയറ്റം 10% ആണ്. പരിപ്പുവർഗങ്ങളിൽ 15.44%.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.