അപകടത്തിലും ആത്മഹത്യകളിലും മരിച്ചത് 2299 സായുധസേനാംഗങ്ങൾ
Mail This Article
ന്യൂഡൽഹി∙ 2014–18 കാലയളവിൽ 2299 കേന്ദ്ര സായുധ സേന പൊലീസ് ഉദ്യോഗസ്ഥർക്ക് അപകടങ്ങളിലും ആത്മഹത്യകളിലും ജീവഹാനി സംഭവിച്ചതായി ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ രേഖ. അപകടങ്ങളിൽ മരിച്ചവരിൽ 31.7% ജോലിക്കിടെയുണ്ടായ ഏറ്റുമുട്ടലുകളിലാണു മരിച്ചത്. ആത്മഹത്യ ചെയ്തവരിൽ 35.7% പേർ കുടുംബ പ്രശ്നങ്ങൾ കാരണമാണു മരിച്ചതെന്നും കണക്കുകൾ പറയുന്നു.
ബിഎസ്എഫ്, സിആർപിഎഫ്, സിഐഎഎസ്എഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്, സശസ്ത്ര സീമാ ബൽ, അസം റൈഫിൾസ്, നാഷനൽ സെക്യൂരിറ്റി ഗാർഡ് എന്നിവയുടെ കണക്കാണിത്.
മരണ നിരക്ക് കുറയുന്നു
കണക്കുകൾ പ്രകാരം ഓരോ വർഷവും മരിച്ചവർ (അപകടങ്ങളിൽ, ആത്മഹത്യ എന്ന ക്രമത്തിൽ)
2014– 1232, 175
2015– 193, 60
2016– 260, 74
2017– 113, 60
2018– 104, 28.
ഓരോ വർഷവും മരണ നിരക്കു കുറഞ്ഞു വരികയാണ്. 2014 മുതലാണ് എൻസിആർബി ഇത്തരം കണക്കുകൾ ശേഖരിച്ചു തുടങ്ങിയത്.