ADVERTISEMENT

ബെംഗളൂരു ∙ കന്നഡ ലഹരി റാക്കറ്റ് കേസിൽ ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയ്ക്ക് സമൻസ്. കേസിലെ പ്രധാന കണ്ണിയെന്നു സംശയിക്കുന്ന ആദിത്യ ആൽവയുടെ സഹാദരിയാണ് പ്രിയങ്ക. ഒളിവിലുള്ള ഇയാളെ തിരഞ്ഞ് വ്യാഴാഴ്ച വിവേക് ഒബ്റോയിയുടെ മുംബൈ വസതിയിൽ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പൊലീസ്  റെയ്ഡ് നടത്തിയിരുന്നു. തുടർന്നാണ് ചോദ്യം ചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത്. 

കേസിലെ  6-ാം പ്രതിയായ ആദിത്യ ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനാണ്. ഇയാൾ ഹെബ്ബാളിലെ റിസോർട്ടിൽ സ്ഥിരമായി ലഹരി പാർട്ടികൾ സംഘടിപ്പിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ റിമാൻഡിലുള്ള നടിമാരായ രാഗിണി ദ്വിവേദിയുടെയും സഞ്ജന ഗൽറാണിയുടെയും വീട്ടുജോലിക്കാരെ ചോദ്യം ചെയ്തു. രാഗിണിയുമായുള്ള ലഹരി ഇടപാടുകാരൻ രവിശങ്കറിന്റെ സൗഹൃദം കുടുംബ ജീവിതത്തിൽ അസ്വാരസ്യം ഉണ്ടാക്കിയിരുന്നതായി ഇയാളുടെ ഭാര്യ അർച്ചന നായിക്ക് മൊഴി നൽകി.

English Summary: Summons for Vivek Oberoi's wife

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com