ADVERTISEMENT

ബെംഗളൂരു ∙ കന്നഡ ലഹരിക്കേസിൽ അന്വേഷണത്തിനു ഹാജരാകാതിരുന്ന ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയ്ക്ക് നാളെ ഹാജരാകാൻ വീണ്ടും നോട്ടിസ്. ചാമരാജ്പേട്ടിലെ സെൻട്രൽ ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാനാണ് നോട്ടിസ് നൽകിയിട്ടുള്ളത്. ഒളിവിലുള്ള ആറാം പ്രതി ആദിത്യ ആൽവ, സഹോദരിയായ പ്രിയങ്കയുടെ മുംബൈയിലുള്ള വസതിയിൽ എത്തിയെന്ന സംശയത്തെത്തുടർന്ന്  15ന് വീട്ടിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. 16ന് അന്വേഷണ സംഘത്തിനു മുന്നിൽ 

ഹാജരാകാൻ പ്രിയങ്കയ്ക്ക് നോട്ടിസ് നൽകി. എന്നാൽ, ഇതു കൈപ്പറ്റിയതായി സ്ഥിരീകരിക്കുകയോ ഹാജരാകുകയോ ചെയ്യാത്തതിനെ തുടർന്നാണു വാട്സാപ്പിലൂടെ വീണ്ടും സമൻസ് അയച്ചത്. ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മക്കളാണ് പ്രിയങ്കയും ആദിത്യയും. 

അതിനിടെ, ആദിത്യയുടെ  ഹെബ്ബാളിലെ റിസോർട്ടിൽ കഴിഞ്ഞ മാസം റെയ്ഡ് നടത്തിയപ്പോൾ ലഹരി മരുന്നു കണ്ടെത്തിയതായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. തനിക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആദിത്യ നൽകിയ ഹർജിയിൽ വാദത്തിനിടെയാണ് ഇക്കാര്യം ക്രൈംബ്രാഞ്ച് അറിയിച്ചത്. അടുത്ത മാസം 13ന് കേസ് വീണ്ടും പരിഗണിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com