ADVERTISEMENT

അലഹാബാദ് ∙ വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിക്കുന്ന ഓർഡിനൻസ് ചോദ്യംചെയ്തുള്ള പൊതുതാൽപര്യ ഹർജികളിൽ യുപി സർക്കാരിന് ഹൈക്കോടതി നോട്ടിസ്. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂർ, ജസ്റ്റിസ് പീയൂഷ് അഗർവാൾ എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ഓർഡിനൻസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു. 

സർക്കാർ അടുത്ത മാസം 4ന് മറുപടി നൽകണമെന്നും 7ന് കേസ് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. അഭിഭാഷകൻ സൗരഭ് കുമാർ, അജിത് സിങ് യാദവ് തുടങ്ങിയവരാണ് ഹർജിക്കാർ. നിർബന്ധിത മതപരിവർത്തനത്തിന് തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിന് കഴിഞ്ഞ 24നാണ് യുപി മന്ത്രിസഭ അംഗീകാരം നൽകിയത്.

English Summary: Notice to UP government regarding Uttar Pradesh Anti Conversion Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com