ചിട്ടയൊത്ത സമരം, കള വീഴാത്ത ജാഗ്രത; തീവ്ര നിലപാടുകാരെ അകറ്റി കർഷകസമരം
Mail This Article
ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ കർഷക പ്രക്ഷോഭത്തിൽ ഖലിസ്ഥാൻ വാദികളുടെ സാന്നിധ്യമുണ്ടെന്നു ബിജെപി നേതാക്കളടക്കമുള്ളവർ ആരോപണമുന്നയിക്കുമ്പോൾ, അതീവ ജാഗ്രത പാലിച്ച് കർഷകർ. തങ്ങളുടെ പ്രക്ഷോഭം പൊളിക്കാനുള്ള ഗൂഢപദ്ധതിയുടെ ഭാഗമായുള്ള അനാവശ്യ ആരോപണമാണിതെന്നു കർഷക സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കർഷകരുടെ മുൻകരുതൽ ഇങ്ങനെ:
∙ സമരത്തിൽ പങ്കെടുക്കുന്നവരെക്കുറിച്ചുള്ള വിവരശേഖരണം. ഓരോ കർഷക സംഘടനയ്ക്കു കീഴിലും ഇതിനായി സംഘം
∙ കർഷക സംഘടനയുടെ ഭാഗമല്ലാത്തവർക്കു സമരവേദികളിൽ രാത്രി കഴിയാൻ അനുവാദമില്ല.
∙ പുറമേ നിന്നെത്തുന്നവരിൽ സംശയം തോന്നുന്നവരെ ചോദ്യം ചെയ്യാൻ യുവാക്കളുടെ നിര. പ്രശ്നക്കാരെ പൊലീസിനു കൈമാറും.
∙ കർഷക സംഘടനകളെല്ലാം റജിസ്റ്റർ ചെയ്തവ. സംഭാവനയായി കൂടുതലും സ്വീകരിക്കുന്നതു ഭക്ഷ്യധാന്യങ്ങൾ. പണത്തിനു രസീത് കൈമാറും. ഖലിസ്ഥാൻ, മാവോയിസ്റ്റ് അനുകൂല സംഘടനകളിൽനിന്നു പണം സ്വീകരിക്കരുതെന്നു കർശന നിർദേശം. സഹകരണം ഒഴിവാക്കേണ്ട സംഘടനകളുടെ വിലക്കുപട്ടിക തയാറാക്കിയിട്ടുണ്ട്.
∙ സമരക്കാരിലെ തീവ്ര നിലപാടുകാരെ നിരീക്ഷിക്കാൻ പ്രത്യേക സംഘം.
∙ പ്രക്ഷോഭം അക്രമാസക്തമാകാതിരിക്കാൻ നിതാന്ത ജാഗ്രത. പൊലീസിനെ ആക്രമിക്കുകയോ അവരുടെ വാഹനങ്ങൾ തകർക്കുകയോ ചെയ്യില്ലെന്ന പ്രതിജ്ഞയെടുത്താണു കർഷകർ എത്തിയിരിക്കുന്നത്.
English Summary: Farm law, a 'perfect' protest from farmers side