ADVERTISEMENT

മുംബൈ ∙ മുകേഷ് അംബാനിക്കു ബോംബ് ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ സഹപ്രവർത്തകനും  മുൻ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് ഇൻസ്പെക്ടറുമായ റിയാസുദീൻ കാസിയെ എൻഐഎ അറസ്റ്റ് ചെയ്തു.

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളടങ്ങിയ വാഹനം ഉപേക്ഷിക്കാൻ വാസെയ്ക്കൊപ്പം റിയാസും  ഗൂഡാലോചനയിൽ പങ്കെടുത്തതായാണ് ആരോപണം. തെളിവു നശിപ്പിക്കാനും കാസി ശ്രമിച്ചതായി എൻഐഎ കണ്ടെത്തി.

വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഉണ്ടാക്കുന്ന വിക്രോളിയിലെ സ്ഥാപനത്തിൽ ഇദ്ദേഹം എത്തുന്ന വിഡിയോയും, പിന്നീട് ആ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങൾ നീക്കം ചെയ്യുന്ന വിഡിയോയും അന്വേഷണസംഘം കണ്ടെത്തി. 

അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചത് കാസിയാണെന്നാണ് എൻഐഎയുടെ നിഗമനം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com