ADVERTISEMENT

മുംബൈ ∙ മുകേഷ് അംബാനിക്കു ബോംബ് ഭീഷണിയുയർത്തിയ കേസിൽ അറസ്റ്റിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ സർവീസിൽ നിന്നു നീക്കാനുള്ള നടപടികൾ മുംബൈ പൊലീസ് ആരംഭിച്ചു. മാർച്ച് 13ന് എൻഐഎ അറസ്റ്റ് ചെയ്ത വാസെ ഇപ്പോൾ തലോജ ജയിലിലാണ്.

മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തുക്കളുമായി കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മൻസുക് ഹിരണിനെ കൊലപ്പെടുത്തിയത് ഒൗറംഗാബാദിൽ നിന്നു മോഷ്ടിച്ച വാഹനത്തിലാണെന്ന് അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. മൻസുകിനെ കൊലപ്പെടുത്തിയ ശേഷം വായിൽ ടവലുകൾ തിരുകി കടലിൽ തള്ളിയെന്നാണു നിഗമനം.

English Summary: Ambani case - followup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com