ADVERTISEMENT

ന്യൂഡൽഹി ∙ ബംഗാൾ തിരഞ്ഞെടുപ്പിന്റെ 5–ാം ഘട്ടം നാളെ നടക്കും. 45 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. കഴിഞ്ഞ ഘട്ടത്തിൽ അക്രമങ്ങളിൽ 5 പേർ കൊല്ലപ്പെട്ടതിനാൽ സുരക്ഷാ സന്നാഹങ്ങൾ ശക്തമാണ്.

ഇത്തവണ നിശ്ശബ്ദ പ്രചാരണം 72 മണിക്കൂറായതിനാൽ ബുധനാഴ്ച തന്നെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു. ജൽപായ് ഗുഡി, കാലിംപോങ്, ഡാർജിലിങ്, നാദിയ, നോർത്ത് 24 പർഗാനാസ്, പൂർവ ബർധമാൻ ജില്ലകളിലാണ് 45 മണ്ഡലങ്ങൾ.  319 സ്ഥാനാർഥികളുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത്ഷാ, ജെ.പി. നഡ്ഡ തുടങ്ങിയ ദേശീയ നേതാക്കൾ ബിജെപിക്കു വേണ്ടി പ്രചാരണ രംഗത്തുണ്ടായിരുന്നു. കോൺഗ്രസ്–ഇടതു സഖ്യത്തിനു വേണ്ടി രാഹുൽ ഗാന്ധി ആദ്യമായി രംഗത്തിറങ്ങിയതും ഈ ഘട്ടത്തിലാണ്. 

മുഖ്യമന്ത്രി മമത ബാനർജിക്കും ബിജെപി നേതാവ് രാഹുൽ സിൻഹയ്ക്കും പ്രചാരണ വിലക്കുണ്ടായിരുന്നു.

Content Highlights: Bengal election 5th phase

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com