ADVERTISEMENT

ന്യൂഡൽഹി ∙ ഗുസ്തിതാരം സുശീൽകുമാറിനെതിരെയുള്ള കൊലപാതകക്കേസിൽ മുഖ്യ തെളിവുകളായ മൊബൈൽ ഫോണും സുശീലിന്റെ വസ്ത്രവും കണ്ടെടുക്കാനാവാതെ അന്വേഷകർ കുഴങ്ങുന്നു. കഴിഞ്ഞ ശനിയാഴ്ച കോടതി സുശീലിനെ 4 ദിവസത്തേക്കു കൂടി പൊലീസ് കസ്റ്റഡിയിൽ നൽകിയിരുന്നു.

സുശീലിന്റെ വീട്ടിലേതടക്കമുള്ള സിസിടിവികളുടെ റെക്കോർഡറും കണ്ടെത്താനായിട്ടില്ല. ഇവ കണ്ടെടുക്കാൻ കഴിഞ്ഞ ദിവസം ചണ്ഡിഗഡിലും ഹരിദ്വാറിലും ഋഷികേശിലും പൊലീസ് സുശീലിനെയും കൊണ്ടുപോയിരുന്നു. ഫോണും സംഭവസമയത്തു ധരിച്ചിരുന്ന ടി ഷർട്ടും ഹരിദ്വാറിലെ ഹർ കി പീഡി എന്ന ഘാട്ടിൽ ഉപേക്ഷിച്ചതായാണ് സുശീൽ പറഞ്ഞിരുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com