പ്രണയം തള്ളിയ വിദ്യാർഥിനിയെ നടുറോഡിൽ കുത്തിക്കൊന്നു
Mail This Article
ചെന്നൈ ∙ പ്രണയം തുടരാൻ വിസമ്മതിച്ച കോളജ് വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തിയതിനു ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു.
ചെന്നൈ താംബരം റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിനു മുന്നിലാണ് മദ്രാസ് ക്രിസ്ത്യൻ കോളജ് വിദ്യാർഥിനി ശ്വേത (20) യുടെ കഴുത്തിലും കയ്യിലും ഇരുപത്തിയൊന്നുകാരൻ രാമചന്ദ്രൻ കുത്തിയത്. തുടർന്നു കഴുത്ത് മുറിച്ച ഇയാളെ പൊലീസ് ആശുപത്രിയിലാക്കി.
ആൾക്കൂട്ടം നോക്കിനിൽക്കെ ഇന്നലെ ഉച്ചയ്ക്കു 3 മണിയോടെയാണു സംഭവം. ലാബ് ടെക്നോളജി ഡിപ്ലോമ വിദ്യാർഥിനിയായ ശ്വേത കൂട്ടുകാർക്കൊപ്പം കോളജിൽ നിന്നു മടങ്ങുമ്പോഴാണു രാമചന്ദ്രൻ തടഞ്ഞുനിർത്തിയത്.
ഇരുവരും 2 വർഷമായി പ്രണയത്തിലായിരുന്നെന്നും മാസങ്ങൾക്കു മുൻപ് ശ്വേത അടുപ്പം അവസാനിപ്പിച്ചതോടെ രാമചന്ദ്രൻ പകവീട്ടാൻ തക്കം പാർത്തു നടക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.
English Summary: College student stabbed to death near Chennai