ADVERTISEMENT

ചെന്നൈ ∙ സ്കൂട്ടറിൽ ചാക്കിൽ നിറച്ചു കൊണ്ടുപോയ നാടൻ പടക്കം പൊട്ടിത്തെറിച്ച് പിതാവും 7 വയസ്സുകാരൻ മകനും വെന്തുമരിച്ചു. മറ്റു 2 വാഹനയാത്രികർക്കു ഗുരുതര പരുക്കേറ്റു.  പുതുച്ചേരിക്കു സമീപം തമിഴ്നാട് അതിർത്തിയിലെ കോട്ടക്കുപ്പം ഗ്രാമത്തിലാണു ദീപാവലി ദിനത്തിൽ ദാരുണ സംഭവം ഉണ്ടായത്. അനധികൃതമായി പടക്കം നിർമിച്ച് ഇവർക്കു വിറ്റയാളെ അറസ്റ്റ് ചെയ്തു. 

പുതുച്ചേരി അരിയൻകുപ്പം സ്വദേശി കലൈനേശൻ (32), മകൻ പ്രദീഷ് എന്നിവരാണു മരിച്ചത്. കോട്ടക്കുപ്പത്തു ഭാര്യവീട്ടിലെത്തിയ കലൈനേശൻ പടക്കം വാങ്ങാൻ മകനെയും കൊണ്ടു പോയതാണെന്നു പൊലീസ് പറഞ്ഞു. ഇരുവരും സ്കൂട്ടറിൽ പോകുന്നതിനിടെ നടുറോഡിൽ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്തെ വാഹനങ്ങളിൽ ഉണ്ടായിരുന്ന ഷറഫുദീൻ, ഗണേശൻ എന്നിവർക്കു പരുക്കേറ്റു. പടക്ക നിയന്ത്രണങ്ങൾ ലംഘിച്ച 2500 പേർക്കെതിരെ തമിഴ്നാട്ടിൽ കേസെടുത്തു.

English Summary: Father and son killed in firework explosion near Puducherry-Tamilnadu border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com