ADVERTISEMENT

ന്യൂഡൽഹി∙ ജാതി സർട്ടിഫിക്കറ്റിന്റെ പേരിൽ കേന്ദ്ര ജീവനക്കാരുടെ പെൻഷൻ തടഞ്ഞുവയ്ക്കുകയോ വൈകിക്കുകയോ ചെയ്യരുതെന്നു വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കും കേന്ദ്രസർക്കാരിന്റെ നിർദേശം. വകുപ്പുതല/ജുഡീഷ്യൽ നടപടികളല്ലാതെ മറ്റു കാരണങ്ങളാൽ പെൻഷൻ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കപ്പെട്ട ജീവനക്കാരുടെ കണക്ക് അതതു വകുപ്പുകൾ 3 മാസത്തിലൊരിക്കൽ കേന്ദ്ര പെൻഷൻ വകുപ്പിനു നൽകണമെന്നും ഉത്തരവിലുണ്ട്.

ജാതി സർട്ടിഫിക്കറ്റിന്മേലുള്ള പരിശോധന പൂർത്തിയാക്കാത്തതിന്റെ പേരിൽ വിരമിക്കൽ ആനുകൂല്യം തടഞ്ഞുവയ്ക്കുന്നതിനെതിരെ പട്ടികവിഭാഗക്ഷേമത്തിനുള്ള പാർലമെന്ററി സമിതി രൂക്ഷവിമർശനം ഉന്നയിച്ചതിനു പിന്നാലെയാണ് നടപടി.

സർക്കാർ/പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ജാതി സർട്ടിഫിക്കറ്റിന്മേലുള്ള പരിശോധന അവർ ജോലിയിൽ പ്രവേശിച്ച് 6 മാസത്തിനുള്ളിൽ സ്ഥാപനം പൂർത്തിയാക്കണമെന്നും അതിനു സാധിച്ചില്ലെങ്കിൽ സർട്ടിഫിക്കറ്റ് ആധികാരികമായി കണക്കാക്കണമെന്നും സമിതി ശുപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാർ കൃത്യമായ നിർദേശം നൽകിയിട്ടില്ല.

English Summary: Pension should not be withheld in the name of caste certificate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com