ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയുടെ സ്വന്തം ഔദ്യോഗിക ഡിജിറ്റൽ കറൻസി (ഡിജിറ്റൽ രൂപ) വരുന്ന സാമ്പത്തിക വർഷം നിലവിൽ വരും. ഇതിന്റെ ഭാഗമായി അച്ചടിച്ച കറൻസി നോട്ടുകൾക്കു തുല്യമാണ് ഡിജിറ്റൽ കറൻസിയെന്ന സുപ്രധാന ഭേദഗതി റിസർവ് ബാങ്ക് നിയമത്തിൽ കൊണ്ടുവന്നു.

നിലവിലുള്ള കറൻസിയുടെ ഡിജിറ്റൽ പതിപ്പാണ് സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി). ഏപ്രിൽ–ജൂൺ മാസങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുമെന്നാണ് റിസർവ് ബാങ്കിന്റെ ചീഫ് ജനറൽ മാനേജർ പി.വാസുദേവൻ മുൻപ് പറഞ്ഞത്.

ക്രിപ്റ്റോകറൻസിയുടെ അടിസ്ഥാനമായ ബ്ലോക്ചെയിൻ സാങ്കേതികവിദ്യയിൽ അധിഷ്ഠിതമാകും സിബിഡിസിയെന്ന് ബജറ്റ് വ്യക്തമാക്കിക്കഴിഞ്ഞു. 

മുഖ്യനിയന്ത്രണ സ്ഥാനത്ത് റിസർവ് ബാങ്ക് തന്നെയാകാനാണു സാധ്യത.മൊബൈൽ ഫോണിലെ സിബിഡിസി വോലറ്റ് വഴി ഡിജിറ്റൽ കറൻസി കൈമാറാം.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com