ADVERTISEMENT

ബാഗ്പത് (യുപി) ∙ ലോക്‌ഡൗണിനു ശേഷമുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം പ്രധാനമന്ത്രിയാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് ലൈവിനിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ചെരിപ്പുവ്യാപാരി രാജീവ് തോമർ ഗുരുതരാവസ്ഥയിൽ. പിന്തിരിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ഒപ്പം വിഷം കഴിച്ച ഭാര്യ പൂനം ആശുപത്രിയിൽ മരിച്ചു. 

‘എന്റെ മരണത്തിനു കാരണക്കാരൻ മോദിജിയായിരിക്കും. എല്ലാക്കാര്യത്തിലും തെറ്റാണെന്നല്ല, മോദിജി പക്ഷേ, ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും അഭ്യുദയകാംക്ഷിയല്ല’ എന്നായിരുന്നു തത്സമയ വിഡിയോയിൽ രാജീവിന്റെ ആരോപണം. ബാഗ്പതിലെ സുഭാഷ് നഗർ നിവാസിയായ രാജീവ് നടത്തിയിരുന്ന ചെരിപ്പുകട 2020 ലെ ലോക്‌ഡൗണിനു ശേഷം വലിയ നഷ്ടത്തിലായിരുന്നെന്നു ബന്ധുക്കൾ പറഞ്ഞു. കടക്കെണിയിലുമായി. ദമ്പതികൾക്ക് 2 ആൺമക്കളാണ്. 

വ്യാപാരിക്കും കുടുംബത്തിനും സർക്കാർ സഹായം ലഭിക്കാതിരുന്നതിനെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വിമർശിച്ചു.

English Summary: Debt-hit shoe trader from UP attempt suicide on fb live

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com