ADVERTISEMENT

ന്യൂഡൽഹി∙ കേരള ഘടകത്തിന്റെ എതിർപ്പ് നിലനിൽക്കെ ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലുപ്രസാദ് യാദവിന്റെ ആർ‌ജെഡിയിൽ ലയിച്ചു. ലയനം അംഗീകരിക്കാത്ത കേരളാ ഘടകവുമായി ചർച്ച നടത്തുമെന്ന് ശരദ് യാദവ് പറഞ്ഞു. പാർട്ടിയിലെ ഐക്യം നഷ്ടമായിട്ടില്ലെന്നും കേരള ഘടകം പിരിച്ചുവിടുന്നതിൽ തീരുമാനമെടുത്തിട്ടില്ലെന്നും മുതിർന്ന നേതാവ് ജാവേദ് റാസയും പ്രതികരിച്ചു. ലയനം കേരള ഘടകം അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി ശ്രേയാംസ്കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഡൽഹിയിൽ ശരദ് യാദവിന്റെ വസതിയിലായിരുന്നു ചടങ്ങ്. 25 വർഷത്തിനു ശേഷമാണ് ലാലു പ്രസാദും ശരദ് യാദവും ഒന്നിക്കുന്നത്. പ്രതിപക്ഷ ഐക്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പാണു ലയനമെന്ന് ശരദ് യാദവ് പറഞ്ഞു. 

ആർജെഡി നേതാവും ലാലു പ്രസാദ് യാദവിന്റെ മകൻ തേജസ്വി യാദവും ചടങ്ങിൽ പങ്കെടുത്തു. ശരദ് യാദവിന് ആർജെഡി രാജ്യസഭാ സീറ്റ് നൽകിയേക്കുമെന്നാണു സൂചന. ബിജെപിയെ പരാജയപ്പെടുത്താൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം. അതിനാണു നിലവിൽ മുൻഗണന. അതിനു ശേഷം മാത്രമേ ഈ കൂട്ടായ്മയെ ആര് നയിക്കണമെന്ന് തീരുമാനിക്കൂ. തേജസ്വിയെ പോലുള്ള യുവനേതാക്കളാണ് ഇനി നേതൃത്വം നൽകേണ്ടത്– ശരദ് യാദവ് പറഞ്ഞു.

നിതീഷ് കുമാറിന്റെ ജനതാദൾ– യുണൈറ്റഡിൽ ആയിരുന്ന ശരദ് യാദവ് ബിഹാറിൽ ബിജെപിയുമായി സഖ്യം ചേർന്നതിൽ പ്രതിഷേധിച്ച് 2018ൽ പാർട്ടി വിട്ടാണ് എൽജെഡി രൂപീകരിച്ചത്.

English Summary: LJD merges with RJD

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com