ADVERTISEMENT

ലക്നൗ ∙ ഉത്തർപ്രദേശിൽ ഉപരിസഭയായ ലെജിസ‍്‍ലേറ്റീവ് കൗൺസിലിലെ 36 സീറ്റിൽ 33 സീറ്റും ബിജെപി നേടി. തിരഞ്ഞെടുപ്പ് നടന്ന 27 സീറ്റിൽ 24 എണ്ണം നേടിയ ബിജെപി 9 സ്ഥലത്ത് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യ പ്രതിപക്ഷ പാർട്ടിയായ സമാജ്​വാദി പാർട്ടിക്ക് ഒരു സീറ്റും ലഭിച്ചില്ല. 2 സീറ്റിൽ സ്വതന്ത്രരും ഒരിടത്ത് ജനതാദളും (ലോക് താന്ത്രിക്) വിജയിച്ചു. 

കോൺഗ്രസും ബിഎസ്പിയും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. തിരഞ്ഞെടുപ്പിൽ തിരിമറി നടന്നതായി എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയിലെ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി മൂന്നാം സ്ഥാനത്തായി. സ്വതന്ത്ര സ്ഥാനാർഥി അന്നപൂർണ സിങ് ആണ് ഇവിടെ ജയിച്ചത്. 

ഇതോടെ 100 അംഗങ്ങളുള്ള ഉപരിസഭയിൽ 67 സീറ്റ് ബിജെപിക്കാണ്. എസ്പിക്ക് 17 അംഗങ്ങളും ബിഎസ്പിക്ക് 4 അംഗങ്ങളും ഉണ്ട്. കോൺഗ്രസ്, അപ്നാദൾ, നിഷാദ് പാർട്ടി എന്നിവർക്ക് ഓരോ അംഗങ്ങളുണ്ട്. 2 വർഷത്തിലൊരിക്കൽ പകുതി സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്ന രീതിയാണ് ലെജിസ്​ലേറ്റീവ് കൗൺസിലിന്റേത്.

English Summary: BJP Sweeps Elections To UP Legislative Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com