ADVERTISEMENT

ന്യൂഡൽഹി ∙ ആധാർ നമ്പറിനും അതിന്റെ സ്ഥിരീകരണത്തിനുമല്ലാതെ, ഇതുമായി ബന്ധപ്പെട്ട ബയോമെട്രിക് വിവരങ്ങൾ പങ്കിടുന്നത് അനുവദനീയമല്ലെന്ന് ഭാരതീയ സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ) ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. 

ഒരു കേസിലെ പ്രതിയെ ആധാർ വിവരങ്ങൾ പരിശോധിച്ച് തിരിച്ചറിയണമെന്ന ഹർജിയിലാണ് യുഐഡിഎഐ നിലപാട് വ്യക്തമാക്കിയത്. 

ഓരോ വ്യക്തിയുടെയും ബയോമെട്രിക് വിവരങ്ങൾ സവിശേഷമാണെന്നും അതു രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നും ദുരുപയോഗിക്കുന്നത് ആധാർ നിയമത്തിലെ 29–ാം വകുപ്പിന്റെ ലംഘനമാണെന്നും അതോറിറ്റി അറിയിച്ചു. 

ഒരു കൊലപാതക, കവർച്ച കേസിൽ പ്രതിയുടെ വിരലടയാളവും ഫോട്ടോയും ആധാർ രേഖകളുമായി താരതമ്യം ചെയ്ത് കണ്ടെത്താൻ നിർദേശം നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 

ഇന്ത്യൻ പൗരന്മാരുടെ സവിശേഷത ഉറപ്പാക്കുന്നതിനാണ് ബയോമെട്രിക് വിവരങ്ങൾ യുഐഡിഎഐ ശേഖരിച്ചതെന്നും അതു മറ്റൊന്നിനും ഉപയോഗിക്കാനാവില്ലെന്നും വിശദീകരിച്ചു.

 

English Summary: UIDAI in Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com