ADVERTISEMENT

ന്യൂഡൽഹി ∙ പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന വിദഗ്ധ സമിതിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി നാലാഴ്ച സമയം അനുവദിച്ചു. 

പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉണ്ടെന്നു കരുതപ്പെടുന്ന 29 മൊബൈൽ ഫോണുകളുടെ പരിശോധന കൂടി പൂർത്തിയാകാനുണ്ടെന്നു സമിതി ഇന്നലെ കോടതിയെ അറിയിച്ചു. ഇതു 4 ആഴ്ചയ്ക്കകം പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ സമിതി നൽകിയ ഇടക്കാല റിപ്പോർട്ടിന്റെ വിശദാംശങ്ങളിലേക്കു ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് കടന്നില്ല.

ഹർജി ജൂലൈയിൽ പരിഗണിക്കും. എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, മാധ്യമപ്രവർത്തകരായ എൻ.റാം, ശശികുമാർ തുടങ്ങി 12 പേരുടെ ഹർജികളാണ് കോടതി പരിഗണിക്കുന്നത്.

Content Highlight: Pegasus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com