നാലാം നിലയിൽ നിന്ന് കുഞ്ഞിനെ എറിഞ്ഞ് കൊന്നു; ഡോക്ടറായ അമ്മ പിടിയിൽ
Mail This Article
ബെംഗളൂരു∙ അപ്പാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് മാനസിക വെല്ലുവിളി നേരിടുന്ന 4 വയസ്സുകാരി മകളെ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്തു. സോഫ്റ്റ്‍വെയർ എൻജിനീയറായ ഭർത്താവ് കിരണിന്റെ പരാതിയിലാണ് ദന്ത ഡോക്ടറായ സുഷമ ഭരദ്വാജ് അറസ്റ്റിലായത്. സുധമ്മ നഗറിലെ അദ്വൈത് ആശ്രയ അപ്പാർട്മെന്റിൽ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ദാരുണ സംഭവം പുറത്തറിഞ്ഞത്.
അപാർട്മെന്റിന്റെ നാലാം നിലയിലായിരുന്നു കിരണിന്റെ കുടുംബം താമസിച്ചിരുന്നത്. ബാൽക്കണിയിൽ എത്തിയ സുഷമ മകൾ ദ്രുതിയെ പെട്ടെന്ന് താഴേക്ക് ഇടുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മരണം സംഭവിച്ചു. കുട്ടി താഴെ വീണെന്ന് ഉറപ്പായപ്പോൾ കൈവരിയിൽ നിന്നു താഴേക്കു ചാടാൻ ശ്രമിച്ചെങ്കിലും സുഷമയെ അടുത്തുള്ളവർ ഓടിയെത്തി തടഞ്ഞു. മകളുടെ രോഗത്തെത്തുടർന്ന് ദമ്പതികൾ കടുത്ത വിഷാദത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.
English Summary: Bengaluru Woman throws her 4 year old from 4th Floor, girl dies