ADVERTISEMENT

പട്ന ∙ ബിഹാറിൽ നിതീഷ്കുമാർ എട്ടാം തവണ മുഖ്യമന്ത്രിയായി; ഉപമുഖ്യമന്ത്രിയായി തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ബിജെപി സഖ്യം വിട്ട് രാജിവച്ച നിതീഷ് രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതൃത്വത്തിലുള്ള മഹാസഖ്യവുമായി കൈകോർത്ത് 24 മണിക്കൂറിനുള്ളിൽ വീണ്ടും അധികാരത്തിലെത്തി. മന്ത്രിസഭാ വിപുലീകരണത്തിനായി മഹാസഖ്യ കക്ഷി നേതാക്കൾ ചർച്ച ആരംഭിച്ചു.

വകുപ്പുവിഭജനത്തിൽ തർക്കങ്ങൾ ഒഴിവാക്കാൻ എൻഡിഎ സർക്കാരിലെ ഫോർമുല പിന്തുടരാമെന്നാണ് ജനതാദൾ യുണൈറ്റഡ് (ജെഡിയു) നിർദേശം. ഇതനുസരിച്ച് ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ജെഡിയു വകുപ്പുകളിൽ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾ തുടരും. ബിജെപിക്കും മറ്റു സഖ്യകക്ഷികൾക്കും ഉണ്ടായിരുന്ന വകുപ്പുകൾ ആർജെഡിക്കും സഖ്യകക്ഷികൾക്കും നൽകും. ബിജെപിക്ക് നൽകിയിരുന്ന സ്പീക്കർ സ്ഥാനം ആർജെഡിക്ക് നൽകും. സ്പീക്കറായി അവധ് ബിഹാറി ചൗധരിയുടെ പേരാണ് പരിഗണനയിൽ. 

മന്ത്രിസഭയിൽ 35 അംഗങ്ങളുണ്ടാകുമെന്നാണ് സൂചന. ജെഡിയു– 14, ആർജെഡി– 16, കോൺഗ്രസ്– 4, ഹിന്ദുസ്ഥാനി അവാം മോർച്ച –1 എന്നിങ്ങനെയാവും പ്രാതിനിധ്യം. 16 അംഗങ്ങളുള്ള ഇടതുകക്ഷികൾ മന്ത്രിസഭാ പ്രാതിനിധ്യം വേണോ എന്ന് തീരുമാനിച്ചിട്ടില്ല. 

English Summary: Nitish Kumar Takes Oath For 8th Time, Tejashwi Yadav Is Deputy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com