ADVERTISEMENT

ശ്രീനഗർ ∙ അമർനാഥ് ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ സുരക്ഷാസൈനികർ സഞ്ചരിച്ച ബസ് കശ്മീരിലെ പഹൽഗാമിനു സമീപം ചന്ദൻവാരിയിൽ നദീതീരത്തേക്കു മറിഞ്ഞ് 7 ഐടിബിപി ഭടന്മാർ പേർ മരിച്ചു. 32 പേർക്കു പരുക്കേറ്റു. ഇതിൽ 9 പേരുടെ നില ഗുരുതരമാണ്. ഇവരെ ശ്രീനഗറിലെ കരസേനാ ആശുപത്രിയിലെത്തിച്ചു. 

ഹെഡ് കോൺസ്റ്റബിൾ ദുലാസിങ് (പഞ്ചാബ്), കോൺസ്റ്റബിൾമാരായ അഭിരാജ് (ബിഹാർ), കെ.അമിത് (ഉത്തർപ്രദേശ്), ഡി.രാജശേഖർ (ആന്ധ്രപ്രദേശ്), സുഭാഷ് സി. ബൈർവാൾ (രാജസ്ഥാൻ), ദിനേഷ ബഹ്റാ (ഉത്തരാഖണ്ഡ്), സന്ദീപ് കുമാർ (ജമ്മു–കശ്മീർ) എന്നിവരാണു മരിച്ചത്.. 

ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിലെ 37 സൈനികരും 2 പൊലീസുകാരുമാണ് ഇന്നലെ രാവിലെ 9.40ന് അപകടത്തിൽ പെട്ടത്. ബ്രേക്ക് തകരാറാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം. ഐടിബിപി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ എന്നിവർ അനുശോചിച്ചു.

English Summary: ITBP Personnel Dead As Bus Falls Into Gorge In Jammu And Kashmir’s Pahalgam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com