ADVERTISEMENT

ന്യൂഡൽഹി ∙ സിനിമകളുടെ വ്യാജപതിപ്പുകുൾ പ്രചരിപ്പിക്കുന്നവർക്കു പിഴയും ജയിൽ ശിക്ഷയും, കാണികളുടെ പ്രായം അനുസരിച്ചുള്ള സിനിമാ സർട്ടിഫിക്കേഷൻ തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെട്ട സിനിമറ്റോഗ്രഫ് ആക്ട് നിയമ ഭേദഗതി വരുന്ന പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കും. ഭേദഗതികൾക്ക് അന്തിമ രൂപം നൽകാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കഴി‍ഞ്ഞ ദിവസം ചലച്ചിത്ര പ്രവർത്തകരുടെ യോഗം ചേർന്നിരുന്നു. 

പുതിയ നിർദേശം അനുസരിച്ചു പ്രായപരിധിയനുസരിച്ചു യു, എ സർട്ടിഫിക്കറ്റുകൾക്കു പുറമേ 7 വയസ്സിനു മുകളിൽ, 13 വയസ്സിനു മുകളിൽ, 16 വയസ്സിനു മുകളിൽ എന്നിങ്ങനെ സർട്ടിഫിക്കറ്റുകളുണ്ടാകും. സിനിമയുടെ വ്യാജ പതിപ്പു തയാറാക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കു കുറഞ്ഞത് 3 മാസം തടവും 3 ലക്ഷം രൂപ പിഴയുമാണു ശിക്ഷ നിർദേശിക്കുന്നത്. തടവ് 3 വർഷം വരെയുമാകാം.

അനിമേഷൻ, വിഷ്വൽ ഇഫക്ട്, ഗെയിമിങ്, കോമിക്സ് (എവിജിസി) എന്നിവയിൽ രാജ്യത്തിന്റെ മികവുയർത്താൻ സ്വകാര്യ മേഖലയുമായി ചേർന്നു നാഷനൽ സെന്റർ ഓഫ് എക്സലൻസ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. 

English Summary: More cinema certificates on the basis of age

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com