ADVERTISEMENT

മുറിവേറ്റ സൈനികനെ വഹിക്കുന്ന സ്ട്രെച്ചറുമായി 400 അടി ഉയരത്തിലുള്ള മലയിടുക്കിൽനിന്നു താഴേയ്ക്കു കയറിൽ തൂങ്ങിയിറങ്ങുകയാണു യുഎസ് ആർമിയുടെ ആർട്ടിക് എയർബോൺ യൂണിറ്റിലെ സെക്കൻഡ് ലഫ്റ്റനന്റ് റോയിയും അസം റജിമെന്റിലെ സന്ദീപ് ഭാട്ടിയും. താഴെ മലയിടുക്കിലൂടെ കുത്തിയൊഴുകുന്ന നദി.

രക്ഷാപ്രവർത്തനത്തിന് ഇന്ത്യ – യുഎസ് സൈനികരുടെ സംഘം താഴെ കാത്തുനിൽക്കുന്നു. മിനിറ്റുകൾക്കുള്ളിൽ മുറിവേറ്റ സൈനികനെ താഴെ എത്തിച്ചു പുഴയ്ക്കു കുറുകെ കെട്ടിയ കയറിൽ സ്ട്രെച്ചർ കൊളുത്തി വലിച്ചു മറുകരയെത്തിക്കുന്ന രക്ഷാസംഘം. പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം സൈനികൻ ആംബുലൻസിൽ ആശുപത്രിയിലേക്ക്.

തീരെ പരിചിതമല്ലാത്ത ഹിമാലയൻ പർവത മേഖലയിൽ അമേരിക്കൻ സൈനികർക്കു സാഹസികാഭ്യാസത്തിന്റെ ദിനങ്ങളാണിവ. പർവത ശിഖരങ്ങളിലും ചെങ്കുത്തായ മലയിടുക്കുകളിലും ഔലിയിലെ നിബിഡ വനമേഖലയിലും അത്യന്തം അപകടകരമായ പരിശീലനത്തിലാണ് ഇന്ത്യ–യുഎസ് സംയുക്ത സൈനികാഭ്യാസത്തിൽ പങ്കെടുക്കുന്ന അമേരിക്കൻ സൈനികർ. 

English Summary: India - USA joint military exercise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com