ADVERTISEMENT

ന്യൂഡൽഹി ∙ മന്ത്രിമാരെപ്പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രസ്താവനകൾക്കു അധിക നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്നു സുപ്രീം കോടതി വിധിച്ചു. 

അഭിപ്രായ സ്വാതന്ത്ര്യത്തിനു നിയന്ത്രണം നിർദേശിക്കുന്ന ഭരണഘടനയുടെ 19(2) വകുപ്പിലുള്ളതിൽ കൂടുതൽ നിയന്ത്രണം മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവരുടെ കാര്യത്തിലും സാധ്യമല്ലെന്നും ആ നിയന്ത്രണങ്ങൾ പൂർണമാണെന്നും അഞ്ചംഗ ബെഞ്ച് ഭൂരിപക്ഷ വിധിയിലൂടെയാണു (4:1) വ്യക്തമാക്കിയത്.

ജഡ്ജിമാരായ വി.സുബ്രമണ്യൻ, അബ്ദുൽ നസീർ, ബി.ആർ.ഗവായ്, എ.എസ്.ബൊപ്പണ്ണ എന്നിവരുടെ മിക്കവാറും വിലയിരുത്തലുകൾ അംഗീകരിച്ച ജസ്റ്റിസ് ബി.വി.നാഗരത്ന ചില കാര്യങ്ങളിൽ വിയോജിച്ച് പ്രത്യേക വിധിന്യായം എഴുതി. നോട്ടുനിരോധനം സംബന്ധിച്ച കേസിലും കഴിഞ്ഞദിവസം ജസ്റ്റിസ് നാഗരത്ന വിയോജനവിധി എഴുതിയിരുന്നു. 

യുപിയിലെ മുൻ മന്ത്രി അസം ഖാനെതിരായ ഹർജിയാണു വിധിയിലേക്കു നയിച്ചതെങ്കിലും പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ അന്നു മന്ത്രിയായിരുന്ന സിപിഎം നേതാവ് എം.എം.മണി നടത്തിയ വിവാദ പരാമർശങ്ങൾക്കെതിരായ ഹർജിയിലെ പ്രശ്നങ്ങളും ബെഞ്ച് പരിഗണിച്ചു. എം.എം.മണി ഉൾപ്പെടെയുള്ളവരുടെ ഹർജികൾ സുപ്രീം കോടതി പ്രത്യേകമായി പരിഗണിക്കും.

English Summary: Extra restriction not applicable for ministers says supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com